സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കും
രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറക്കും
നേരത്ത സെൻട്രൽ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നിരുന്നു. എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള പന്തലിൽ അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ വേദി വാക്‌സിൻ വിതരണ കേന്ദ്രമാക്കി മാറ്റാൻ ആലോചനയുണ്ടായിരുന്നു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പോലെയുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here