ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജ മദ്യദുരന്തം; 500 പൊലീസുകാർക്ക് കൂട്ട സ്ഥലം മാറ്റം

ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം. വിവിധ സ്റ്റേഷനുകളിലേക്ക് 500 ഓളം പേരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരേ സ്റ്റേഷനില്‍ ജോലിയില്‍ തുടരുന്ന 540 പേരെയാണ് സ്ഥലം മാറ്റിയത്. ഇവരില്‍ 148 പേരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അതേസമയം മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെയും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ വ്യാജമദ്യം വിതരണം ചെയ്ത സംഭവത്തില്‍ പ്രധാനപ്രതിയായ മദ്യമാഫിയ നേതാവ് റിഷി ശര്‍മയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.
ജൂണ്‍ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തില്‍ 52 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അതില്‍ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here