മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പി ടി തോമസ് പറഞ്ഞു.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടി തടികള്‍ മുറിച്ച് കടത്തി. സര്‍ക്കാരിനെ പ്രതികള്‍ സ്വാധീനിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ തയാറുണ്ടോ? കരാര്‍ ഏറ്റെടുത്ത ഹംസയുടെ വെളിപ്പെടുത്തല്‍ ഗൗരവുമുള്ളതാണെന്നും പ്രതിപക്ഷം.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വനംകൊള്ള നടന്നത്. മരംമുറി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് അവധി എടുക്കേണ്ടി വന്നു. പകരം ഉദ്യോഗസ്ഥന്‍ എങ്ങനെ വന്നെന്ന് അന്വേഷിക്കണമെന്ന് സതീശന്‍. അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ്. റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. പത്ത് കോടി രൂപയുടെ 115 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി. തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.
Story Highlights: v d satheesan, muttil wood robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here