അഭിഭാഷകന് കൊവിഡ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16 ലേക്ക് മാറ്റി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹർജി പരിഗണിച്ച കര്‍ണാടക ഹൈകോടതി ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹർജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റിയത്.
കേസില്‍ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ ഹർജി ജൂണ്‍ 14ലേക്ക് മാറ്റിവെക്കണമെന്ന് ജൂണ്‍ രണ്ടിന് കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹർജി പരിഗണിക്കുന്നത് ഒമ്ബതിലേക്കാണ് അന്ന് കോടതി മാറ്റിയത്. എസ്.വി രാജു കൊവിഡ് മുക്തമായി തിരിച്ചെത്താത്തതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.ഡിയുടെ ആവശ്യം പരിഗണിച്ച കോടതി ഹർജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here