അദാനി വിവാദത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്
അദാനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന നടപടിയിൽ വ്യക്തത വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിൽ 95 ശതമാനം നിക്ഷേപം നടത്തിയ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
“എൻ.എസ്.ഡി.എല്ലും ധനമന്ത്രാലയവും അവരുടെ നിശബ്ദത ലംഘിച്ച് സത്യവുമായി പുറത്തുവരണമെന്ന്” വല്ലഭ് ആവശ്യപ്പെട്ടു.
അൽബുല ഇൻവെസ്റ്റ്മെൻ റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നീ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് പഴയ ഓഹരികൾ വിൽക്കാനോ പുതിയത് വാങ്ങാനോ കഴിയില്ല. മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനികൾക്ക് ഒരേ വിലാസമാണെന്നും വെബ്സൈറ്റുകൾ ഇല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് അദാനീ ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു. നാഷണൽ സെക്യൂരിസിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തങ്ങളെ അറിയിച്ചുവെന്നായിരുന്നു അദാനി ഗ്രൂപ്പിൻറെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here