അര്‍ജുന്‍ ആയങ്കിയുടെ കാര്‍ വീണ്ടും കാണാതായി; ദുരൂഹത
രാമനാട്ടുകര അപകട കേസില്‍ കസ്റ്റംസ് തെരയുന്ന സിപിഐഎം പ്രവര്‍ത്തകനായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ വീണ്ടും കാണാതായി. പൊലീസും കസ്റ്റംസും എത്തുന്നതിന് മുന്‍പാണ് കാര്‍ മാറ്റിയത്. പിന്നില്‍ അര്‍ജുന്‍ ആയങ്കിയുടെ സംഘമാണെന്നാണ് സംശയം.
നേരത്തെ അഴീക്കോട്ടെ കപ്പല്‍ ശാലയിലാണ് കാര്‍ കണ്ടെത്തിയത്. കസ്റ്റംസിന്റെ ഡിഎംആര്‍ഐയ്ക്ക് കാര്‍ കണ്ടെത്താനായിരുന്നില്ല. പൊലീസ് കൊണ്ടുപോയെന്നാണ് കസ്റ്റംസിന് അറിയാന്‍ സാധിച്ചത്. കണ്ണൂര്‍ എസ്പി ഓഫീസില്‍ എത്തിയപ്പോള്‍ പൊലീസിന്റെ കൈയില്‍ കാറില്ലെന്നാണ് വിവരം ലഭിച്ചത്. സിപിഐഎമ്മിന്റെ സൈബര്‍ പോരാളി എന്ന നിലയില്‍ ആണ് അര്‍ജുന്‍ അറിയപ്പെട്ടിരുന്നത്.
അതേസമയം ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും തള്ളി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തി. ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കാനാകില്ല. ഇരുവരെയും പ്രചാരണം ഏല്‍പ്പിച്ചിട്ടില്ലെന്നു വിശദീകരണം.
Story Highlights: gold smuggling case, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here