സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സജേഷിനെതിരെ നടപടിയെടുക്കാതെ ഡിവൈഎഫ്‌ഐ
രാമനാട്ടുകര സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിവഐഎഫ്ഐ മേഖലാ സെക്രട്ടറി സി. സജേഷിനെതിരെ നടപടിയില്ല. സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ അർജുൻ ആയങ്കി ഉപയോഗിച്ചത് സജേഷിന്റെ കാറാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം സജേഷിലേയ്ക്ക് നീളുമ്പോൾ നടപടിയെടുക്കാൻ ഡിവൈഎഫ്‌ഐ തയ്യാറായിട്ടില്ല.
ഡിവഐഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സി. സജേഷ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് അർജുൻ ആയങ്കി സ്വർണം കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തേ കണ്ണൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വാഹനം തന്റേതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും പിന്നീട് തിരികെ നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Story Highlights: ramanattukara gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here