സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിയ്ക്ക് നൽകാൻ; മുഹമ്മദ് ഷഫീഖിന്റെ മൊഴി
വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്ക് നൽകാൻ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി. സ്വർണം ദുബായിൽ നിന്ന് കൊടുത്തുവിട്ട ആൾ പറഞ്ഞത് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ ശരിയായ വിവരം ലഭിക്കൂ എന്നാണ് കസ്റ്റംസിൻ്റെ നിലപാട്.
ഇന്നലെ ഇരുവരെയും കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസിൽ 4 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷഫീഖ് വിവരം വെളിപ്പെടുത്തിയത്. അന്നും തലേന്നും 25 തവണയിൽ അധികമാണ് തന്നെ അർജുൻ വിളിച്ചത്. വാട്സപ്പിലൂടെയായിരുന്നു കൂടുതൽ കോളുകളെന്നും ഷഫീഖ് കസ്റ്റംസിനോട് വ്യക്തമാക്കി. എന്നാൽ ഇതൊക്കെ അർജുൻ ആയങ്കി നിഷേധിച്ചു. മുഹമ്മദ് ഷഫീഖിന് തൻ്റെ സുഹൃത്ത് നൽകിയ പണം വാങ്ങാൻ മാത്രമാണ് താൻ അവിടെ ചെന്നത്. കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും അർജുൻ ആയങ്കി പറഞ്ഞു. അർജുൻ്റെ ആയങ്കിയുടെ തന്നെ ഓഡിയോ കേൾപ്പിച്ചു കൊടുത്തപ്പോൾ അതൊക്കെ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അർജുൻ പറഞ്ഞു.
ഡിവൈഎഫ് ഐയുടെ മുൻ നേതാവ് സജേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സജേഷ് എത്തിയാൽ മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അർജുൻ ആയങ്കി കള്ളക്കടത്തിലൂടെ നേടിയ പണം സജേഷ് ആണ് സൂക്ഷിച്ചിരുന്നത്.
Story Highlights: statement against arjun ayanki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here