ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്ന് റവന്യു മന്ത്രി കെ. രാജൻ

റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി കെ രാജൻ. ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്ന് റവന്യു മന്ത്രി.
വിവരാവകാശം പുറത്തുവിട്ടതിനല്ല ഗുഡ് സർവീസ് എൻട്രി തിരിച്ചെടുത്തത്. മരം മുറിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഒരു നടപടി മാത്രമാണ് എടുത്തത്. ഗുഡ് സർവീസ് എൻട്രി കൊടുത്തത് റവന്യു സെക്രട്ടറിയാണ്. ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
അതേസമയം, ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കിയിരുന്നു . മന്ത്രി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്റെ പരാമര്‍ശം അപമാനകരമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞിരുന്നു. ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന ഉത്തരവിലെ പരാമര്‍ശം നീക്കണമെന്നാണ് ആവശ്യം. ഇവരെ സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിയമിക്കുക കൂടി ചെയ്തിരുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചു നല്‍കണമെന്ന ആവശ്യമല്ല, മറിച്ച് തിരിച്ചെടുത്തപ്പോള്‍ ചില പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. അത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. തിരിച്ചെടുക്കണമെന്ന് ഒ ജി ശാലിനി നിവേദനത്തില്‍ പറയുന്നു.
പ്രവര്‍ത്തനകാലത്ത് ഉടനീളം താന്‍ മികച്ച സേവനമാണ് നടത്തിയത്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 21ന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. അല്ലാതെ താന്‍ ചോദിച്ച് വാങ്ങിയതല്ല. സേവന മികവും അര്‍പ്പണ മനോഭാവവും കണക്കിലെടുത്തായിരുന്നു ഇത്. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്താലും പരാമര്‍ശം നീക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരം മുറിക്കല്‍ വിവാദമായതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധി എടുപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഒ ജി ശാലിനിക്ക് എതിരെ എടുത്തിരുന്നു.
Read Also:മരംമുറിക്കല്‍ കേസ്; വിവരാവകാശ രേഖകള്‍ നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം
Story Highlights: Minister K Rajan On O.G Shalini’s Good service entry withdrawal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here