Advertisement

പരുക്ക്; ചരിത് അസലങ്കയ്ക്ക് രണ്ടാം ടി-20 നഷ്ടമായേക്കും

July 26, 2021
Google News 2 minutes Read
srilanka Charith Asalanka injured

ഇന്ത്യക്കെതിരെ രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിനു തിരിച്ചടിയായി ചരിത് അസലങ്കയുടെ പരുക്ക്. ഏകദിന പരമ്പരയിൽ ടീമിനായി ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാമതുണ്ടായിരുന്ന താരം ആദ്യ ടി-20യിൽ 26 പന്തിൽ 44 റൺസ് നേടി ടോപ്പ് സ്കോററായിരുന്നു. മികച്ച ഫോമിലുള്ള താരം പുറത്താവുന്നത് ശ്രീലങ്കയുടെ ബാറ്റിംഗ് കരുത്തിനെ സാരമായി ബാധിക്കും. ( srilanka Charith Asalanka injured )

തുടഞരമ്പിനേറ്റ പരുക്കാണ് അസലങ്കയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. അസലങ്കയ്ക്കൊപ്പം പാതും നിസ്സങ്കയ്ക്കും പരുക്കാണ്. നിസ്സങ്ക കളിക്കുന്ന കാര്യവും സംശയത്തിലാണ്.

അതേസമയം, ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ തകർപ്പൻ വിജയമാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി.

Read Also: ശ്രീലങ്കന്‍ ദേശീയ ഗാനവും പാടി കൈയ്യടി നേടി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ-വീഡിയോ

ചരിത് അസലങ്കയാണ് മത്സരത്തിന്റെ 15ാം ഓവർ വരെ ടീമിന് പ്രതീക്ഷ നൽകിയതെങ്കിലും ദീപക് ചഹാർ എറിഞ്ഞ ഇന്നിംഗ്സിലെ 16ാം ഓവർ കളി ഇന്ത്യയുടെ പക്കലേക്ക് ആക്കുകയായിരുന്നു.

അവസാന അഞ്ചോവറിൽ 58 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിലും ചരിത് അസലങ്ക് ക്രീസിലുണ്ടായിരുന്നതിനാൽ ശ്രീലങ്കയുടെ പ്രതീക്ഷകൾ സജീവമായിരുന്നു. 26 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയുടെയും വനിൻഡു ഹസരംഗയുടെയും വിക്കറ്റുകൾ വീഴ്ത്തി ദീപക് ചഹാർ ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയാണ്. അവിഷ്ക ഫെർണാണ്ടോയാണ്(26) റൺസ് കണ്ടെത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലും ദീപക് ചഹാർ രണ്ട് വിക്കറ്റും നേടി.

ഏകദിന പരമ്പര 2-1നു വിജയിച്ച ഇന്ത്യ ഇപ്പോൾ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്.

Story Highlights: srilanka Charith Asalanka injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here