വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം; കോഴിക്കോട് ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് . വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്രസംഘത്തെ തടഞ്ഞത്.
ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ സിപിഐഎം പ്രവർത്തകർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിച്ചു. തുടർന്ന് പൊലീസ് എത്തി കേന്ദ്രസംഘത്തെ കടത്തിവിടുകയായിരുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.
Read Also:കൊവിഡ്; കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം കോഴിക്കോട് ജില്ലകളില്‍
ഡോ.സുജിത് സിംഗിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലുമാണ് പര്യടനം തുടരുന്നത്. നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.
Read Also:കൊവിഡ്; കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകൾ സന്ദർശിക്കും
Story Highlights: Congress workers block the central team at Chaliyath, Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here