വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു; ഉത്തരവാദിത്തപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു : പി.ആർ ശ്രീജേഷ് ട്വന്റിഫോറിനോട്

താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഒളിമ്പിക് താരം പിആർ ശ്രീജേഷ്. ഉത്തരവാദിത്തപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മെഡൽ നേട്ടം സ്വപ്ന സാക്ഷാത്കാരമാണെന്നും രാജ്യത്തെയും കേരളത്തിലെയും ഹോക്കിക്ക് ഈ നേട്ടം പ്രചോദനമകുമെന്നും അദ്ദേഹം പ്രതികരിച്ചു.
അത്ലറ്റിക്സില് രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകൾ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 49 വർഷത്തിന് ശേഷം ഒളിംപിക്സ് മെഡൽ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ പി ആര് ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉടൻ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി. ശ്രീജേഷിനോട് കേരളം അനാദരവ് കാട്ടിയെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷും സംഘവും ഇന്നലെയാണ് രാജ്യത്ത് തിരിച്ചെത്തിയത്. ഒളിമ്പിക്സിൽ എന്നും മെഡൽ പ്രതീക്ഷയുമായാണ് ഹോക്കി സംഘം പോയിരുന്നത്. ഇത്തവണ വർഷങ്ങൾക്ക് ശേഷം ആ സ്വപ്നം യാഥാർത്ഥ്യമായെന്ന് ഏറെ ആവേശത്തോടെ ശ്രീജേഷ് പറഞ്ഞു.
‘മത്സരത്തിൽ അവസാന ഗോൾ ഞാൻ സേവ് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു രാജ്യദ്രോഹിയെ പോലെ എന്നെ എല്ലാവരും കണ്ടേനെ’
– പിആർ ശ്രീജേഷ്.
ഹോക്കിയിൽ ഒരു ജീവിതമുണ്ടോ, ഇതിൽ ഭാവിയുണ്ടോ എന്ന ചോദ്യത്തിനും കൂടിയാണ് ഉത്തരമായിരിക്കുന്നത്. ഹോക്കിയിലൂടെയും ജീവതമാർഗം കണ്ടെത്താമെന്ന് കാണിച്ചുകൊടുക്കാനായെന്ന് പിആർ ശ്രീജേഷ് പറഞ്ഞു.
Read Also: രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു; ഹോക്കിക്ക് ഇതൊരു പുനർജന്മം: പി. ആർ. ശ്രീജേഷ് ട്വന്റിഫോറിനോട്
വിജയത്തിന് ശേഷം ശ്രീജേഷ് ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരിക്കുന്ന ചിത്രം വൈറലായിരുന്നു. അതിനെ കുറിച്ചും ശ്രീജേഷ് ട്വന്റിഫോറുമായി പങ്കിവച്ചു.
’21 വർഷമായി ആ ഗോൾ പോസ്റ്റിന് മുന്നിലാണ് ഞാൻ നിന്നത്. അതിന് മുകളിൽ എങ്ങനെ കയറണമെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം’ – ചിരിച്ചുകൊണ്ട് ശ്രീജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
അടുത്തത് ഏഷ്യൻ ഗെയിംസ്, അത് കഴിഞ്ഞ് ലോകകപ്പ്…എന്നിങ്ങനെ കളിത്തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് ശ്രീജേഷും സംഘവും.
Story Highlight: sreejesh twentyfour interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here