Advertisement

കൊവിഡ് നിയന്ത്രണങ്ങളില്ലാതെ യാത്രക്കാരെ അതിർത്തി കടത്തുന്ന സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു

September 2, 2021
Google News 1 minute Read
kozhikode ksrtc

കൊവിഡ് നിയന്ത്രണങ്ങളില്ലാതെ യാത്രക്കാരെ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്ന സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു.

യാത്രക്കാരെ അതിർത്തികടത്തുന്നത് സംബന്ധിച്ച ട്വന്റിഫോർ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് ഇത്തരം പ്രവണതകൾ ഇല്ലാതാക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.

ട്വന്റിഫോർ പുറത്തുവിട്ട റിപ്പോർട്ട് :

കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ് ഈടാക്കുന്നതെന്നാണ് കണ്ടെത്തൽ. കേരളത്തിലേക്കും ഇത്തരത്തിൽ യാത്രക്കാരെ എത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കർണാടകയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രവേശനത്തിന് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ബസുകളിലൂടെ യാത്രക്കാരെ സ്വകാര്യ ട്രാവൽ ഏജൻസികൾ അതിർത്തി കടത്തുന്നത്. ബസുകളിൽ യാത്ര ചെയ്യുന്നതിന് രേഖകൾ വേണ്ടെന്നും പരിശോധനകളൊന്നും ഉണ്ടാകില്ലെന്നും, സുരക്ഷിതമായി അതിർത്തി കടത്തി തരാമെന്നുമാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വാ​ഗ്ദാനം.

Read Also : കൊവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; ഇ സഞ്ജീവനിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

മാനദണ്ഡങ്ങൾ പാലിക്കാതെ കേരളത്തിലേക്കും ഏജൻസികൾ യാത്രക്കാരെ എത്തിക്കും. കേരളാ അതിർത്തിയിൽ പരിശോധനകൾ കുറവാണെന്ന് ഇവർ പറയുന്നു. ആയിരത്തോളം രൂപ അധികമായി നൽകിയാണ് ഇത്തരത്തിൽ യാത്രക്കരെ അതിർത്തി കടത്തുന്നത്.

Story Highlight: minister antony raju orders probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here