മേൽക്കൈ ഞങ്ങൾക്ക്; ടി-20 ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണം: ബാബർ അസം

വരുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾക്കാണ് ആധിപത്യമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇ പിച്ചുകൾ തങ്ങൾക്ക് ഹോം ഗ്രൗണ്ട് പോലെയാണെന്നും ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അസം വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്താനെക്കാൾ സമ്മർദ്ദം ഇന്ത്യക്കാണെന്നും അസം പറഞ്ഞു. ഒക്ടോബർ 24നാണ് ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം. ലോകകപ്പുകളിൽ ഒരു തവണ പോലും ഇന്ത്യയെ തോൽപിക്കാൻ പാകിസ്താനു സാധിച്ചിട്ടില്ല. (babar azam india pakistan)
നേരത്തെ പാക് താരം വഹാബ് റിയാസും ഇന്ത്യക്കെതിരെ പാകിതാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ എന്നല്ല, ഏത് ടീമിനെയും കീഴടക്കാൻ പാകിസ്താന് കഴിവുണ്ടെന്നും ലോകകപ്പ് ജേതാക്കളാവാൻ പാകിസ്താനു സാധിക്കുമെന്നും വഹാബ് വ്യക്തമാക്കി.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
Read Also : ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഖത്തറിലോ അബുദാബിയിലോ ക്യാമ്പ് സംഘടിപ്പിക്കും; അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: babar azam india pakistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here