Advertisement

കണ്ണൂർ സർവകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു; സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞുനിന്നവരെ മഹത്വവത്കരിക്കില്ലെന്ന് മുഖ്യമന്ത്രി

September 10, 2021
Google News 1 minute Read

കണ്ണൂർ സർവകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു. എംഎ ഗവെണൻസ് ആന്റ് പൊളിറ്റിക്‌സ് സിലബസാണ് പുന:പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചത്. നിർദേശിക്കപ്പെട്ട പാഠ ഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കാനുണ്ടെങ്കിൽ അത് ഒഴിവാക്കാനും,കൂട്ടി ചേർക്കപ്പെടെണ്ടതുണ്ടെങ്കിൽ അവ കൂട്ടി ചേർക്കാനുമുള്ള നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.

സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല. അതിനാരും തയ്യാറാകരുത്. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുത് എന്ന് മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Read Also : നിപ സമ്പർക്ക പട്ടികയിലുള്ളവർ നെഗറ്റീവായത് ആശ്വാസകരം: മുഖ്യമന്ത്രി

കണ്ണൂർ സർവകലാശാലയുടെ വിസി കാര്യങ്ങൾ വിശദീകരിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിൽ നിലപാട് വ്യക്തമാണ്. സർവകലാശാല ഫലപ്രദമായ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാർശയിൽ ഇക്കാര്യത്തിൽ നിലപാടെടുക്കും. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടിൽ ആർക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലന്നും മുഖ്യമന്ത്രി

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ‍. സിലബസില്‍ കാവിവല്‍കരണമില്ല. പോരായ്മകള്‍ രണ്ടംഗ സ്വതന്ത്രവിദഗ്ധസമിതി അന്വേഷിക്കും. അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്ന് തീരുമാനിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here