പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയതയില്ലായ്മ; വിമര്‍ശിച്ച് സിപിഐ

ജോസ് കെ മാണി ജനകീയനല്ലെന്ന വിമര്‍ശനവുമായി സിപിഐ രംഗത്ത്. പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഐ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ട് വിഹിതം കൂട്ടിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് ജോസ് കെ മാണിയുടെ പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനം.
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജനകീയനായിരുന്നെന്നും ഇടതുമുന്നണിയുടെ തോല്‍വിക്ക് ഇതുകാരണമായെന്നും സിപിഐ വിലയിരുത്തി. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരഞ്ഞെുപ്പ് സമയത്ത് നിസംഗരായിരുന്നു. പാലായില്‍ ഇടതുമുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഐ വിമര്‍ശിച്ചു.
Read Also : യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലൻ: സി.പി.ഐ
കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതിയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlight: cpi against jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here