പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; മുൻ നിലപാട് തിരുത്തി എ. വിജയരാഘവൻ
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയോടുള്ള മുൻ നിലപാടിൽ മാറ്റം വരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഓരോ കാര്യങ്ങളും കൂടുതൽ പരിശോധിക്കുമ്പോഴാണ് കൂടുതൽ വ്യക്തത വരുക എന്നാണ് വിജയരാഘവന്റെ പുതിയ നിലപാട്. പാലാ ബിഷപ്പിന്റെ പരാമർശത്തിൽ ദുരുദ്ദേശം ഇല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മുൻ നിലപാട്.
അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചു. അതിനാൽ ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ചയായില്ല.
Read Also : സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐ.എം.എ
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു
വിവാദങ്ങൾക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണെന്നും ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മതപരിവർത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകുമെന്നും പറഞ്ഞു. കൂടാതെ സാമുദായിക സ്പർധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
Story Highlights: A Vijayaraghavan on Bishop’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here