‘ഭീഷണിയുടെ സ്വരം ആണെങ്കിലും അല്ലെങ്കിലും നോക്കുകൂലി നോക്കുകൂലി തന്നെ’; മന്ത്രി പി രാജീവ്

പോത്തൻകോട് നോക്കുകൂലി നൽകാത്തതിന് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് വ്യവസായമന്ത്രി പി രാജീവ്. തൊഴിൽ നഷ്ടപെടുന്ന വിഭാഗം ഉണ്ടാകുന്നതാണ് നോക്കുകൂലിക്ക് കാരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങളാണ് നടക്കുന്നത്. ഭീഷണിയുടെ സ്വരം ആണെങ്കിലും അല്ലെങ്കിലും നോക്കുകൂലി നോക്കുകൂലി തന്നെയാണെന്ന് പി രാജീവ് പ്രതികരിച്ചു .
സംഭവത്തില്‍ തൊഴിലാളി കാര്‍ഡുള്ള എട്ട് പേര്‍ക്ക് പങ്കെന്ന് തൊഴില്‍വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ തൊഴിലാളി കാര്‍ഡ് സസ്പെന്റ് ചെയ്യാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പോത്തന്‍കോട് വീട് നിര്‍മാണം നടത്തിക്കൊണ്ടിരിക്കെ ചുമട്ടുതൊഴിലാളികള്‍ എത്തി പണി തടസപ്പെടുത്താന്‍ ശ്രമിച്ചത്. കരാറുകാരന് മണികണ്ഠന് മര്‍ദനമേല്‍ക്കുകയും ചെയ്തു. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടെത്തി മര്‍ദിക്കുകയായിരുന്നു എന്ന് മണികണ്ഠന് പൊലീസില്‍ പരാതിയും നല്കി. ഇതേത്തുടര്‍ന്നു സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട അഞ്ച് തൊഴിലാളികളെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്ഷന്
ഇതിനിടെ സംസ്ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Read Also : നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി
Story Highlights: Minister P Rajeev on nookukooli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here