Advertisement

കെപിസിസി പുനഃസംഘടനാ ചർച്ച; താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും

September 25, 2021
1 minute Read
tariq anwar kerala

കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തിൽ നടക്കുന്നത്. ( tariq anwar kerala )

കെപിസിസി ഡിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള നേതൃതല ചർച്ചകൾക്കായാണ് താരിഖ് അൻവറിൻ്റെ കേരള സന്ദർശനം. ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യും.

ഇന്ന് കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തുന്ന താരിഖ് അൻവർ, നാളെയും മറ്റന്നാളും മുതിർന്ന നേതാക്കളെ ഉൾപ്പെടെ കാണും. എ, ഐ ഗ്രൂപ്പുകൾ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകൾ കെ.സുധാകരന് കൈമാറിയിട്ടുണ്ട്. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. ഗ്രൂപ്പ് പ്രതിനിധികളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തി അനുനയ നീക്കമാണ് കെപിസിസി നേതൃത്യവും ലക്ഷ്യമിടുന്നത്.

Read Also : താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകൾ; പക്ഷപാതപരമായ പെരുമാറ്റം: ഹൈക്കമാന്‍ഡിനെ അറിയിക്കും

പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളുമായാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. താഴേത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നെയ്യാർ ഡാമിൽ നടക്കുന്ന പ്രവർത്തക ശില്പശാലയുടെ സമാപനച്ചടങ്ങിൽ താരിഖ് അൻവർ പങ്കെടുക്കും. നിലവിലെ കെപിസിസിയുടെ പ്രവർത്തനങ്ങളിൽ ഹൈക്കമാൻഡ് തൃപ്തരാണ്. എന്നാൽ നേതാക്കൾ പാർട്ടി വിട്ടുപോകാതെ അനുനയ സമീപനം ഉണ്ടാകണമെന്നാണ് നിർദ്ദേശം.

Story Highlights: tariq anwar kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top