‘പുരാവസ്തുക്കളുടെ അപൂർവ ശേഖരമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’; മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതിക്കാരൻ

പുരാവസ്തു വില്പനക്കാരെനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതിക്കാരൻ. പുരാസവസ്തുക്കളുടെ അപൂർവ ശേഖരമുണ്ടെന്ന് പറഞ്ഞ് തന്നെ വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും എംബിബിഎസ് ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാരൻ ട്വന്റി ഫോറിനോട് പറഞ്ഞു. പണം നിക്ഷേപിക്കാൻ മോന്‍സണ്‍ മാവുങ്കൽ പ്രേരിപ്പിച്ചിരുന്നെന്നും വിവിധ ആളുകളിൽ നിന്നായി 40 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തണ്ടിപ്പാണ് മോന്‍സണ്‍ നടത്തിയത്.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോന്‍സണെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി
അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന പൂർത്തിയാക്കിയിരുന്നു . കേസിനാധാരാമായ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജരേഖയും ചമ്മച്ചിരുന്നു. മോന്‍സണ്‍ന്റെ പേരില്‍ വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മോന്‍സണൊപ്പം മൂന്നുപേര്‍കൂടി പിടിയിലായിട്ടുണ്ട്.
Story Highlights: monson mavunkal Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here