തൃണമൂൽ എംപിയുടെ കാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
![](https://www.twentyfournews.com/wp-content/uploads/2021/10/WhatsApp-Image-2021-10-22-at-3.4.jpg?x93056)
തൃണമൂൽ കോൺഗ്രസ് എംപി സുസ്മിത ദേവിന്റെ കാറിന് നേരെ അക്രമം. എംപിയുടെ കാർ ചിലർ അടിച്ച് തകർത്തു. രാഷ്ട്രീയ പ്രചാരണങ്ങളിൽ സഹായിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ചില ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സുസ്മിത ആരോപിച്ചു.
ഉച്ചയ്ക്ക് 1:30 ഓടെ അമ്താലി ബസാറിൽ വെച്ചാണ് സംഭവം. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമുള്ള നീല എസ്‌യുവി അക്രമികൾ തകർത്തു. തൃണമൂൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. പാർട്ടി അനുഭാവികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വസ്തുവകകളുടെ മോഷണം പോയതായും പരാതിയിൽ പറയുന്നു.
People of #Tripura will give a befitting response to this BARBARIC ATTACK!
— AITC Tripura (@AITC4Tripura) October 22, 2021
Police must immediately stop acting as mere spectators. This collapse of law and order is unacceptable. WE DEMAND JUSTICE!#ShameOnBJP pic.twitter.com/700tdmRBM8
ത്രിപുരയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സുസ്മിത ദേവാണ്. സംഭവം നടക്കുമ്പോൾ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(I-PAC) എന്ന പബ്ലിക് റിലേഷൻസ് ആൻഡ് കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമായിരുന്നു സുസ്മിത ദേവ്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ഐ-പിഎസിയും ഈ വർഷം ആദ്യം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രവർത്തിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here