സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി മന്ത്രി കെ. രാജൻ

സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ. രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകി. തുടർച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു.
തീവ്രമഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു. കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നൽകിയത് ഗ്രീൻ അലേർട്ട് മാത്രമാണ്. അതുകൊണ്ട് എൻഡിആർഎഫ് സംഘത്തെ ഓറഞ്ച് അലേർട്ട് ഉള്ളയിടങ്ങളിൽ വിന്യസിച്ചു. ഒക്ടോബർ പതിനാറ് രാവിലെ പത്ത് വരെ എവിടേയും റെഡ് അലേർട്ട് നൽകിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകൾക്ക് എത്താനായില്ല. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയതതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തനിവാരണ അതോറിറ്റി ചെയർമാനെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രംഗത്തെത്തി. ദുരന്തസമയത്ത് ചെയർമാൻ വിദേശത്തായിരുന്നു. സർക്കാർ പ്രളയ മാപ്പിംഗ് കൃത്യമായി നടത്തിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശനം ഉന്നയിച്ചു. കുസാറ്റിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും റെഡ് അലേർട്ട് കൊടുത്തത് ദുരന്തമുണ്ടായതിന് ശേഷമാണ്. ദുരിതാശ്വാസ നിധിയിൽ വന്ന 12,836 കോടിയിൽ ചെലവഴിച്ചത് 5,000 കോടി രൂപ മാത്രമാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
Story Highlights : 55 died heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here