തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ ലഭ്യമായ തെളിവുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ല. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് തീര്‍ത്ത് പറയാനാകില്ലെന്നും വിചാരണ വേളയില്‍ എന്‍ഐഎ കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്വപ്‌ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ് സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read Also : സ്വർണക്കടത്ത് കേസ് : സ്വപ്‌നാ സുരേഷിന് ജാമ്യം
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും സ്വപ്‌നയും സരിത്തുമടക്കമുള്ള പ്രതികള്‍ വാദിച്ചു. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്നായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് സ്വപ്നയുള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Story Highlights : UAPA will not exist, thiruvananthapuram gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here