എംജി സർവകലാശാല സമരം; നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി

എംജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി. സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാല വിശദീകരണം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.
എന്നാൽ എം ജി സർവകലാശാലയുടേത് നന്ദകുമാർ കളരിക്കലിനെ സംരക്ഷിക്കുന്ന നിലപാടാണ്. റിപ്പോർട്ട് കിട്ടിയിരുന്നു അതിൽ നന്ദകുമാർ കളരിക്കൽ സ്ഥാപനത്തിൽ തുടരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായിരുന്നു. അധ്യാപകനെതിരെ സർവകലാശാല നടപടി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
നന്ദകുമാരിനെതിരെ എന്ത് നടപടിയാണ് സർവകലാശാല സ്വീകരിച്ചത് എന്നത് വ്യക്തമായി അറിയാതെ സമരം അവസാനിക്കാൻ സാധിക്കില്ലെന്ന് ട്വന്റിഫോർ ന്യൂസ് ഈവനിംഗ് ചർച്ചയിൽ പരാതിക്കാരി പ്രതികരിച്ചു.
Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….
എംജി സർവകലാശാലയിൽ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം നന്ദകുമാർ കാണിക്കുന്നുവെന്നായിരുന്നു ദീപ മോഹനന്റെ പരാതി. താനൊരു ദളിത് വിദ്യാർത്ഥിയായതിന്റെ പേരിൽ തന്നെ ഗവേഷണം പൂർത്തിയാക്കാൻ നന്ദകുമാർ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം. നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ദീപ നടത്തിയ നിരാഹാര സമരം ശക്തമായതോടെയാണ് തീരുമാനം.
ദീപക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യുമെന്ന് മന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Story Highlights : mg-university-took-action-against-professor-nandakumar-kalarikkal-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here