മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകും; മുല്ലപ്പെരിയാർ മരംമുറിക്കൽ, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം പാർട്ടി അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി, കോഴിക്കോട് നടന്നത് സമാന്തരയോഗമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. സമാന്തര യോഗമല്ല നടന്നത്, ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നത്.
Read Also : തരിശായി കിടന്ന കുന്നിൻപുറങ്ങൾ, വറ്റിവരണ്ട ജലാശയങ്ങൾ; തരിശുഭൂമിയെ പച്ചയണിയിച്ച 24 വർഷത്തിന്റെ പ്രചോദന കഥ…
ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.
മുല്ലപ്പെരിയാർ മരംമുറിക്കൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Story Highlights : -action-against-congress-workers-who-attacked-journalists-vdsatheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here