സഞ്ജിത്തിന്റെ കൊലപാതകം; കൊലയ്ക്ക് ശേഷവും പ്രതികളിൽ ഒരാൾ ആലത്തൂരിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയ്ക്ക് ശേഷവും പ്രതികളിൽ ഒരാൾ ആലത്തൂരിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി. കസ്റ്റഡിയിലുള്ള പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും.
കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് പൊലീസ് ശ്രമം.
Read Also : ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ കാർ പൊളിച്ചത് പൊള്ളാച്ചിക്ക് സമീപമുള്ള ഊത്തുക്കുള്ളിയിൽ
ഇതിനിടെ കേസ് അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽനിന്ന് കണ്ടെടുത്ത, പ്രതികൾ സഞ്ചരിച്ച കാറിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.
Story Highlights : sanjith rss murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here