ജവാദ് ചുഴലിക്കാറ്റ്; തെക്കൻ ബംഗാളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
പശ്ചിമ ബംഗാളിന്റെ തെക്കൻ ഭാഗത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ, പ്രധാനമായും സൗത്ത് 24 പർഗാനാസ്, പുർബ മെദിനിപൂർ ജില്ലകളിലെ നിവാസികളെ ഉയർന്ന സ്ഥലങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതായി സർക്കാർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ കോസ്റ്റ് ഗാർഡിന് നൽകിയിട്ടുണ്ട്. നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളെ ഹാർബറുകളിലേക്ക് തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിച്ചെന്നും പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാദേശിക ഭരണകൂടത്തിന് സഹായം നൽകുന്നതിനായി തീരസംരക്ഷണ സേനയുടെ ദുരന്തനിവാരണ സംഘങ്ങളെ സജ്ജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജവാദ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, ശനിയാഴ്ച പർബ, പശ്ചിമ മേദിനിപൂർ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയും നോർത്ത്, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ എന്നിവിടങ്ങളിൽ കനത്ത മഴയും പെയ്യാൻ സാധ്യതയുണ്ട്.
ഞായറാഴ്ച, കൊൽക്കത്ത, പുർബ, പശ്ചിമ മേദിനിപൂർ, നോർത്ത്, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിലാണ് കര തൊടുക.
Story Highlights : cyclone-jawad-likely-to-bring-heavy-rain-to-south-bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here