ലേബർ ഓഫീസറുടെ വീട്ടിൽ റെയ്ഡ്; 2.25 കോടി രൂപ പിടിച്ചെടുത്തു
ബീഹാറിൽ ലേബർ ഓഫീസറുടെ വീട്ടിൽ റെയ്‌ഡ്. പട്‌നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു.
ഹാജിപൂരിലെ ലേബർ ഓഫീസർ ദീപക് ശർമ്മയുടെ വസതിയിലാണ് പട്‌ന പൊലീസുമായി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി ബാങ്ക് പാസ്ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, വസ്തു രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ശർമയ്‌ക്കെതിരായ അഴിമതി കേസിന്റെ ഭാഗമായാണ് റെയ്ഡ്. വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ശർമയ്ക്ക് 1.05 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് ബ്യൂറോയിൽ നിന്നുള്ള സംഘം ശർമയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത എല്ലാ വസ്തുക്കളുടെയും കണക്കെടുപ്പ് തുടരുകയാണ്.
Story Highlights : 2-25-crore-jewellery-found-in-raid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here