ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്ഞാതർ വെടിവച്ചത്. ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. പട്‌നയിലെ 1 പോളോ റോഡിലെ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് വെടിവെപ്പുണ്ടായിരിക്കുന്നത്.
അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുൽ എന്ന യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തിൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ഷെൽ പൊലീസ് കണ്ടെടുത്തു, രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു. സമീപത്ത് ഒരു ചേരി പ്രദേശമുണ്ട്, നിലവിൽ അവിടേക്കാണ് അന്വേഷണം പൊലീസ് നടത്തുന്നത്.
സംഭവത്തിൽ ബീഹാർ സർക്കാരിനെ വിമർശിച്ചുകൊണ്ട് തേജസ്വിനി യാദവ് രംഗത്തെത്തി. ഇന്ന്, എന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് വെടിവെപ്പ് നടന്നു. ബിഹാറിൽ ജംഗിൾ രാജെന്ന് തേജസ്വിനി യാദവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിസുരക്ഷ മേഖലകളിൽ പോലും അക്രമികൾ വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, പ്രതിപക്ഷ നേതാവിന്റെ വസതി, ജഡ്ജിമാരുടെ വസതികൾ, വിമാനത്താവളം എന്നിവ ഈ സ്ഥലത്തിനടുത്ത് തന്നെയാണുള്ളത്. എന്തായാലും, പ്രധാനമന്ത്രി നാളെ ബിഹാർ സന്ദർശിക്കുന്നുണ്ട്, അതിനാൽ ‘ഗോഡി മീഡിയ’ (ലാപ്‌ഡോഗ് മീഡിയ) ഒരു പോസിറ്റീവ് ഇമേജ് നിലനിർത്തുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : Shots fired near Tejashwi Yadav’s residence in Patna, Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here