സസ്‌പെൻഡ് ചെയ്‌ത രാജ്യസഭാ എം.പിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ; പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം

സസ്‌പെൻഡ് ചെയ്‌ത രാജ്യസഭാ എം.പിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് വിളിച്ചത് അഞ്ച് പാർട്ടികളുടെ നേതൃത്വത്തെയാണ്. പാർലമെൻററി മന്ത്രി പ്രഹ്ളാദ് ജോഷി അഞ്ച് പാർട്ടികളുടെ നേതൃത്വവുമായി ചർച്ച നടത്തും. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം എംപി പ്രതികരിച്ചു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്. വര്‍ഷകാല സമ്മേളനത്തിനിടെ പെഗാസസ് വിഷയത്തിൽ പ്രതിഷേധിച്ചതിനാണ് നടപടി. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് പത്തുപേര്‍.
Story Highlights : central-government-calls-suspended-mps-meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here