വിഖ്യാത സംവിധായകന് വിട; കെ.എസ് സേതുമാധവന്റെ മൃതദേഹം സംസ്‌കരിച്ചു

വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. നാല് മണിയോടെയാണ് ആചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ സേതുമാധവന് അന്തിമോപചാരമര്‍പ്പിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവന്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമല്‍ഹാസന്‍ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
Read Also : ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു; കെ എസ് സേതുമാധവന് ആദരാഞ്‍ജലി അര്‍പ്പിച്ച് മോഹൻലാല്‍
മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009 ല്‍ ജെസി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
Story Highlights : k s sethumadhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here