Advertisement

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

January 7, 2022
Google News 1 minute Read

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കുട്ടിയുമായി പ്രതി നീതു ഹോട്ടലിലെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ കുട്ടിയെ തട്ടികൊണ്ട് പോയതിന് ശേഷം ഇവർ ഹോട്ടലിലേക്ക് പോയിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ജനുവരി നാലാം തീയതിയാണ് നീതു ഹോട്ടലിൽ മുറിയെടുക്കുന്നത്. തുടർന്ന് ഇവർ നിരന്തരം ആശുപത്രിയിൽ പോയിരുന്നു. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ ഇടപെടലിലാണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്.

ഇതിനിടെ കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.

കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ സുഹൃത്ത് കല്യാണത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

Read Also : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. തനിക്ക് കുഞ്ഞായെന്ന് കാമുകനെ വീഡിയോ കോൾ വിളിച്ച് നീതു കാണിച്ചു കൊടുത്തു. കുഞ്ഞിനെ തിരികെ കൊടുക്കാൻ നീതു തീരുമാനിച്ചിരുന്നില്ല. കുട്ടിയെ സ്വന്തം കുട്ടിയായി വളർത്താനായിരുന്നു ശ്രമം.

Story Highlights : Child-abduction-case-CCTV footage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here