Advertisement

‘ദൈവത്തിന്റെ കോടതിയിലെ വിധി അത് ഭൂമിയിൽ നടപ്പായിരിക്കുന്നു’; വിധിക്ക് പിന്നാലെ പാട്ട് കുർബാന അർപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കൽ

January 14, 2022
1 minute Read

കോടതി വിധി വന്ന ശേഷം പാട്ട് കുർബാന അർപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കൽ. കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിൽ വച്ചാണ് പാട്ട് കുർബാന നടന്നത്. വിധി വന്ന ശേഷം നിറകണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കൽ കോടതി വിട്ടത്. അതിന് ശേഷം അദ്ദേഹം എത്തിയത് കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിലാണ്. അവിടെ എത്തി വിശ്വാസികൾക്കൊപ്പം കുർബാന അർപ്പിച്ച ശേഷമാണ് തൃശൂരിലെ നാട്ടിലേക്ക് മടങ്ങിയത്.(franco mulakkal)

വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾ അദ്ദേഹം നടത്തിയിരുന്നില്ല. ദൈവത്തിന്റെ കോടതിയിലെ വിധി അത് ഭൂമിയിൽ നടപ്പായിരിക്കുന്നു എന്നാണ് അദ്ദേഹം കോട്ടയത്തെ കുർബാനയ്ക്ക് ശേഷം പ്രതികരിച്ചത്. ഒപ്പം നിന്ന എല്ലാ വിശ്വാസികൾക്കും നന്ദി അർപ്പിച്ചാണ് മടങ്ങിയത്.

Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് കോടതി വളപ്പിൽ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയർത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്.

പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Story Highlights : bishop-franco-mulakkal-reacts-emotionally-to-court-verdict-





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top