Advertisement

ലോകായുക്ത ഓര്‍ഡിനന്‍സ്: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍

January 27, 2022
Google News 1 minute Read

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എഴുതിത്തന്നാല്‍ ഓഫിസ് വഴി മറുപടി അറിയിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍. ജനുവരി 19ന് മന്ത്രിസഭാ യോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിനെച്ചൊല്ലി ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റം കനക്കുമ്പോള്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഇന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ഇതിനെതിരെ വാദങ്ങളുമായി നിയമമന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയിലാണുള്ളത്. അതില്‍ ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013 ന് മുന്‍പ് ജീവിക്കുന്നവരാണെന്നും മന്ത്രി ആക്ഷേപിച്ചു.

ഭരണഘടനാപരമായ വ്യവസ്ഥകളെ നിയമവ്യവസ്ഥ കൊണ്ട് മറികടക്കാനാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ലോകായുക്ത നിയമത്തില്‍ മുന്‍പ് ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ല. നിയമത്തിന്റെ 12,14 വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുതിയ നടപടി. ഭരണഘടനാ പദവിയിലുള്ളവര്‍ക്കെതിരെ ലോകായുക്ത നടപടി സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : governor on lokayuktha ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here