Advertisement

‘രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല’ ; ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ

March 1, 2022
Google News 1 minute Read

ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്.

യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. യുക്രൈനിൽ നിന്ന് സുരക്ഷിതമായ കടന്നുപോകാൻ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമായി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥിയുടെ സുരക്ഷ ഉറപ്പാക്കാൻ പാക് സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ല. യുക്രൈനിലെ മെട്രോ സബ്‌വേകളിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . പാകിസ്താൻ എംബസിയിൽ നിന്ന് ആരും രക്ഷിക്കാനില്ലാത്തതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ അവിടെ കുടുങ്ങിയതായി ദുരിതത്തിലായ വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാം.

“എല്ലാ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചതായി എംബസി കള്ളം പറയുകയാണ്. എന്നാൽ ഞങ്ങൾ എല്ലാവരും ഇവിടെ ഇരിക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ ആളുകളെ ഒഴിപ്പിക്കുന്നു, പക്ഷേ പാകിസ്താന് ഞങ്ങളൂടെ കാര്യത്തിൽ വിഷമമില്ല“ അവർ പറയുന്നു.

Story Highlights: pakistani-students-in-ukraine-carry-indian-flag-raise-bharat-mata-ki-jai-slogans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here