Advertisement

പ്രവർത്തനം നിരോധിച്ചു; റഷ്യൻ ചാനലിലെ മുഴുവൻ ജീവനക്കാരും ഓൺഎയറിൽ രാജിവച്ചു

March 4, 2022
Google News 2 minutes Read
Staff Russian Channel Resigns

റഷ്യയിലെ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരെല്ലാം ഒരുമിച്ച് ഓൺഎയറിൽ രാജിവച്ചു. ടിവി ഡോഴ്ഡ് എന്ന ചാനലിലെ ജീവക്കാരാണ് അവസാന ടെലികാസ്റ്റിൽ ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് രാജി സമർപ്പിച്ചത്. യുക്രൈനുമായുള്ള യുദ്ധത്തിൻ്റെ കവറേജ് സംപ്രേഷണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ ചാനലിൻ്റെ പ്രവർത്തനം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാജി. കൂട്ടരാജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Staff Russian Channel Resigns)

ചാനലിൻ്റെ സഹ സ്ഥാപകയായ നതാലിയ സിൻഡെയേവയാണ് കൂട്ടരാജി ആരംഭിച്ചത്. ‘നോ വാർ’ എന്ന് പ്രഖ്യാപിച്ച് ഇവർ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനു പിന്നാലെ മറ്റ് ജീവനക്കാരും ഇതേ പ്രഖ്യാപനത്തോടെ രാജിവെക്കുകയായിരുന്നു. തുടർന്ന്, അനിശ്ചിതകാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് വാർത്താകുറിപ്പിൽ ചാനൽ അറിയിച്ചു.

തുടർന്ന് ചാനൽ ‘സ്വാൻ ലേക്’ ബാലെ വിഡിയോ സംപ്രേഷണം ചെയ്തു. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിഡിയോ ആയിരുന്നു അത്.

Read Also : ‘ആണവനിലയം ആക്രമിച്ചത് നിരുത്തരവാദപരം’; റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നേറ്റോ

യുക്രൈൻ്റെ ആണനിലയം ആക്രമിച്ചതിൽ രഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി നേറ്റോ രംഗത്തെത്തിയിരുന്നു. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ് പറഞ്ഞു. എതയും വേഗം യുക്രൈനിൽ നിന്ന് റഷ്യൻ സേനയെ പിൻവലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചർച്ചകൾക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാൽ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കൾ അന്വേഷിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇതിനിടെ ഖേഴ്സൺ ടെലിവിഷൻ കേന്ദത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കൻ മേഖലകളിൽ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്സൺ നഗരം റഷ്യൻ സേന കൈയടക്കി.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി.

Story Highlights: Staff Russian TV Channel Resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here