Advertisement

ഭർതൃമാതാവ് കുഞ്ഞിനേയും കൊണ്ട് പല ഹോട്ടലുകളിലും പോകാറുണ്ട്: ഉപദ്രവിക്കുന്നതിന് ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയിരുന്നു; കുഞ്ഞിന്റെ അമ്മ ട്വന്റി ഫോറിനോട്

March 9, 2022
Google News 1 minute Read

കൊച്ചി പള്ളൂരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ ഡിക്സി.
കുഞ്ഞിനെ നോക്കാൻ ഭർത്താവിന് പണം അയച്ചിരിന്നു. പണം അയക്കാത്തതിനാൽ ഭർത്താവിനും അമ്മയ്ക്കും ദേഷ്യമുണ്ടായിരുന്നു. ഭർതൃമാതാവ് കുഞ്ഞിനേയും കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയിരുന്നു. അമ്മ ഗൾഫിൽ നിന്ന് വന്നതിനുശേഷം നോക്കാമെന്ന മറുപടിയാണ് ശിശുക്ഷേമ സമിതി അറിയിച്ചതെന്ന് ഡിക്സി ട്വന്റി ഫോറിനോട് പറഞ്ഞു.

ഹോട്ടലില്‍ മുറിയെടുത്താണ് പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത്. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്തും ഹോട്ടലിലെത്തുന്നത് സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ലിസി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുകയാണെന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മരിച്ച കുഞ്ഞിന്റെ സഹോദനരും ഹോട്ടലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികളേയും കൊണ്ട് അമ്മൂമ്മയും സുഹൃത്തും ഹോട്ടല്‍ ജീവനക്കാരോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. രണ്ട് ദിവസമാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Read Also : കൊച്ചിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണ എന്തെന്ന് അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല. യുവാവുമായുള്ള ബന്ധം കുഞ്ഞിന്റെ അമ്മൂമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ പ്രാഥമിക അന്വേഷമം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.

Story Highlights: Child death at kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here