യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; രാഷ്‌ട്രീയമില്ലെന്ന് പൊലീസ്; സിപിഐഎം പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി
പാലക്കാട് തരൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്. കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടി. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചത്. യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം,ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി തവണ അരുണിനേയും കുടുംബത്തെയും സിപിഐഎം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ 8 ദിവസമായി ചികിത്സയിലായിരുന്നു അരുൺ.കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ബിജെപി ആരോപിച്ചു. പ്രതികളെ പിടികൂടാൻ ഒരാഴ്ച സമയം എടുത്തു. സിപിഐഎമ്മുമായുള്ള ധാരണയുടെ പുറത്താണ് അറസ്റ്റ് നടത്തിയതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Story Highlights: -yuva-morcha-leader-murder-not-a-political-assassin-says-police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here