Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; പരാജയം പഠിക്കാൻ ഏകാംഗ സമിതി നിയോഗിച്ച് കോൺഗ്രസ്

March 16, 2022
Google News 1 minute Read

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഏകാംഗ സമിതി നിയോഗിച്ച് കോൺഗ്രസ്. യുപി യിൽ ജിതേന്ദ്ര സിംഗിനും പഞ്ചാബിൽ അജയ് മാക്കനുമാണ് അന്വേഷണ ചുമതല. ഗോവയിൽ രജനി പാട്ടീലും മണിപ്പൂരിൽ ജയറാം രമേശിനും ചുമതല നൽകി.

കോൺഗ്രസ് തിരുത്തൽവാദി നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം നടന്നിരുന്നു . പി.ജെ. കുര്യൻ, ശശി തരൂർ, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തീവാരി, മണിശങ്കർ അയ്യർ തുടങ്ങിയവർ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യ പൗർണീത് കൗറും യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

പ്രവർത്തക സമിതി യോഗത്തിന് ശേഷമുള്ള കോൺഗ്രസിന്റെ സാഹചര്യം വിലയിരുത്തുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പുനസംഘടനയുണ്ടാകും എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയിരുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പുറത്താക്കിയിരുന്നു. നവജ്യോത് സിങ് സിദ്ദു (പഞ്ചാബ്), അജയ് കുമാർ ലല്ലു (ഉത്തർപ്രദേശ്), ഗണേഷ് ഗൊദിയാൽ (ഉത്തരാഖണ്ഡ്), ഗിരീഷ് ചൊദാൻകർ (ഗോവ), എൻ.ലോകെൻ സിങ് (മണിപ്പുർ) എന്നിവരുടെ പുറത്താക്കലിൽ മാത്രമായി പുനസംഘടന ഒതുങ്ങുമോയെന്ന കാര്യമാണ് ജി 23 നേതാക്കൾ ഉറ്റുനോക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളിലേക്ക് പോകുമെന്ന വിവരമാണ് ലഭിക്കുന്നത്. നെഹ്റു കുടുംബം തത്ക്കാലം നേതൃപദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് കഴിഞ്ഞ ദിവസം കപിൽ സിബൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

Story Highlights: Congress appoints committee to study election defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here