ഇടപെടലുകള്‍ക്ക് ഫലം കണ്ടു; ആഫ്രിക്കയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക്

ആഫ്രിക്കയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത 56 മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. സീഷെല്‍സ് സുപ്രിംകോടതിയുടെ അനുമതി ലഭിച്ചയതോടെയാണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നാട്ടിലേക്ക് പുറപ്പെടാന്‍ സാധിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ചെന്നൈയിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ എത്തുക.
അതേസമയം ബോട്ടിലെ ക്യാപ്റ്റന്‍മാരായ അഞ്ച് പേരെ പതിനാല് ദിവസത്തേക്ക് സീഷെല്‍സ് സുപ്രിംകോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആണ് ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നത്.
Read Also : മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; മോചന ശ്രമം തുടങ്ങി സർക്കാർ
തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലായ മലയാളികള്‍. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോര്‍ക്കയും ഇടപെടല്‍ നടത്തിയിരുന്നു.
Story Highlights: fishermen arrested by Coast Guard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here