Advertisement

യുക്രൈൻ അഭയാർത്ഥികൾക്കായി “ആപ്പ്” നിർമിച്ച് ഇന്ത്യൻ വിദ്യാർത്ഥി

April 2, 2022
Google News 1 minute Read

യുക്രൈനിയൻ ജനതയുടെ കണ്ണീരിന് ഇതുവരെ അറുതിവന്നിട്ടില്ല. യുദ്ധം തകർത്തുകളഞ്ഞ മണ്ണിൽ ഇനി ബാക്കിയുള്ളത് പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും നിസ്സഹായതയോടെ ലോകത്തിന് മുന്നിൽ നിൽക്കുന്ന ജനങ്ങളുമാണ്. ഉറ്റവരെയും പ്രിയപെട്ടവരെയും ചേർത്ത് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപാർക്കുന്നവരാണ് നിരവധി പേരും. നിരവധി രാജ്യങ്ങൾ യുക്രൈനിയൻ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നുണ്ട്. എന്നാൽ യുക്രൈനിയൻ അഭയാർത്ഥികൾക്കായി ഇന്ത്യൻ വിദ്യാർത്ഥി നിർമ്മിച്ച ആപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദക്ഷലക്ഷക്കണക്കിന് ആളുകളാണ് നിരവധി സ്ഥലങ്ങളിലേക്കായി പലായനം ചെയ്തുപോയത്. തേജസ് രവിശങ്കർ എന്ന പതിനഞ്ചുവയസുകാരൻ വിദ്യാർത്ഥിയാണ് വിവിധയിടങ്ങളിലായി അകപ്പെട്ടുപോയ യുക്രൈനിയൻ ജനതയെ ബന്ധിപ്പിക്കാൻ ഈ ആപ്പ് നിർമ്മിച്ചത്.

വെറും രണ്ട് ആഴ്ച്ച കൊണ്ടാണ് ഈ പതിനഞ്ചു വയസുകാരൻ ആപ്പ് നിർമ്മിച്ച് നൽകിയത്. ‘സെക്വോയ ഇന്ത്യ’യുടെ മാനേജിംഗ് ഡയറക്ടർ ജിവി രവിശങ്കറിന്റെ മകനാണ് തേജസ് രവിശങ്കർ. സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് തേജസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തേജസ് ഗൂഗിൾ പ്ളേസ്റ്റോറിലെ ആപ്പിലേക്കുള്ള ലിങ്ക് ട്വീറ്റ് ചെയ്തത്. സഹായം വാഗ്ദാനം ചെയ്യുന്ന വ്യക്തികൾ സഹായം ആവശ്യമുള്ളവരുമായി ബന്ധപ്പെടുന്ന ഇടമാണ് ഇത് പ്രചരിപ്പിക്കാൻ ദയവായി റീട്വീറ്റ് ചെയ്യുക’ എന്ന കുറിപ്പോടെയാണ് തേജസ് ലിങ്ക് ട്വിറ്ററിൽ പങ്കുവെച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റെഫ്യൂജ് എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള സഹായ ലൊക്കേഷനുകൾ ഈ ആപ്പിലൂടെ കണ്ടെത്താം. ഭക്ഷണം, സുരക്ഷിതമായ താമസ സ്ഥലങ്ങൾ, ദേശീയ ഐഡി അടിസ്ഥാനമാക്കിയുള്ള പരിശോധനാ സൗകര്യങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ എല്ലാം ലിസ്റ്റുകൾ ഇതിൽ ലഭ്യമാണ്. ആവശ്യമുള്ള ആർക്കും എളുപ്പത്തിൽ സഹായം ലഭിക്കും. കൂടാതെ, ഈ ആപ്പ് പന്ത്രണ്ടിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാം. നിരവധി പേരാണ് ഈ പതിനഞ്ചു വയസുകാരന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: indian boy creates app for ukrainian refugees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here