Advertisement

ചരിത്ര പ്രസിദ്ധമായ കളമശേരി ഫാക്ട് ടൗൺഷിപ്പ് ഹൈസ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

April 3, 2022
Google News 1 minute Read

ചരിത്ര പ്രസിദ്ധമായ കളമശേരി ഫാക്ട് ടൗൺഷിപ്പ് ഹൈസ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്‌കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്‌മെന്റ് നോട്ടിസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്ടിലെ ജീവനക്കാരുടെ സഹകരണ സംഘമാണ് സ്‌കൂൾ നടത്തുന്നത്.

സ്‌കൂൾ അടച്ചുപൂട്ടുകയാണെന്നറിയിച്ച് വലിയ 4 ബോർഡുകൾ സ്‌കൂൾ പരിസരങ്ങളിൽ ഫാക്ട് മാനേജ്‌മെന്റ് സ്ഥാപിച്ച് കഴിഞ്ഞു. ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ പൂർണമായും ഒഴിപ്പിക്കുമെന്നാണ് ബോർഡിൽ അറിയിപ്പ്. 210 കുട്ടികളും 25 അധ്യാപക അനധ്യാപക ജീവനക്കാരുമുള്ള സ്‌കൂളാണ് ഒഴിപ്പിച്ചത്.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാണ് സ്‌കൂൾ, പത്താം ക്ലാസ് 100 % വിജയം. ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ വിജയികളായ കുട്ടികൾ . രണ്ട്‌സ്‌കൂൾ ബസ്. 3 സ്മാർട്ട് ക്ലാസ്, കുട്ടികൾക്ക് ലാപ്‌ടോപ് / ഡെസ്‌ക്ടോപ്പ്, മികച്ച ലൈബ്രറി എല്ലാമുണ്ട്.

എം.കെ.കെ നായർ ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നപ്പോൾ 1960 ൽ ആരംഭിച്ചതാണ് ഈ സ്‌കൂൾ, കല, സാഹിത്യം , സാംസ്‌കാരികം, രാഷ്ട്രീയം, കായികം തുടങ്ങിയ മേഖലകളിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. സംസ്ഥാന യുവജനോത്സവത്തിലും ദേശീയ കായിക മേളയിലും വെന്നികൊടി പാറിച്ച ചരിത്രമാണുള്ളത്.

2004ൽ സ്വകാര്യ മേഖലക്ക് കൈമാറിയ സ്‌കൂൾ തിരിച്ചെടുക്കുകയും ഫാക്ട് ജീവനക്കാർ ചേർന്ന് സ്വന്തം കൈയിലെ പണം സ്വരൂപിച്ച് രൂപം കൊടുത്ത ചാരിറ്റബിൾ സൊസൈറ്റിയാണ് സ്‌കൂൾ നടത്തുന്നത്. 40 ലക്ഷം രൂപ മുടക്കി നവീകരിക്കുകയും ചെയ്തു.

Read Also : വാർഷിക പരീക്ഷയ്ക്ക് അച്ഛനെ കുറിച്ച് ചോദ്യം; അഭിമാനത്തോടെ ഉത്തരമെഴുതി മകൻ

സർവീസിലുള്ള ഫാക്ട് ജീവനക്കാരാണ് സ്‌കൂൾ ഭരണസമിതിയിൽ. വാടക കരാറിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കരാർ പുതുക്കിയിട്ടില്ല. പുതുക്കുമ്പോൾ കുടിശിക നൽകാൻ തയാറാണ്. എന്നിട്ടും സ്‌കൂൾ പൂട്ടണമെന്ന ഫാക്ടിന്റെ തീരുമാനത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണെന്നും അഭിപ്രായമുണ്ട്.

Story Highlights: Kalamassery Fact Township High School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here