തലപ്പാവും ബിസിനസ് കോട്ടും കയ്യിൽ ഹോട്ടൽ മാനേജ്‌മന്റ് ബിരുദവും; തട്ടുകട കച്ചവടം പൊടിപൊടിച്ച് സഹോദരങ്ങൾ…

ഇഷ്ടങ്ങൾക്ക് പിറകെ പറക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനായി പ്രവർത്തിക്കുന്ന നിരവധി പേരെ നമുക്ക് അറിയാം. ഒരുപാട് പേരെ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും പരിചയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പഞ്ചാബിലെ സഹോദരങ്ങളാണ്. പഞ്ചാബില്‍നിന്നുള്ള സഹോദരന്മാരുടെ ചാട്ട് കച്ചവടമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി കോട്ടും സൂട്ടും തലയിൽ സിഖ് തലപ്പാവും അണിഞ്ഞാണ് ഇവർ വഴിയോര കച്ചവടം നടത്തുന്നത്.
പാട്യാല സ്വദേശിയായ മന്‍ജിന്‍ധര്‍ സിങ്ങും സഹോദരനും ചേര്‍ന്നാണ് ചാട്ട് കച്ചവടം. മന്‍ജിന്‍ധര്‍ സിങ്ങിന് 22 വയസ്സാണ് പ്രായം. ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. ആ മേഖലയിൽ തന്നെ തൊഴിലവസങ്ങൾ ലഭിച്ചുവെങ്കിലും സഹോദരനൊപ്പം ചേർന്ന് കച്ചവടം നടത്താൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബിലെ മൊഹാലിയിലാണ് ഇരുവരുടെയും ചാട്ട് കച്ചവടം. ‘ഐ ലവ് പഞ്ചാബ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാള്‍ ഫേസ് 11-ലെ ഗുരുദ്വാര സിങ് സഭയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ഹോട്ടൽ മാനേജ്‍മെന്റ് പഠിച്ചതുകൊണ്ട് ആ മേഖലയിൽ തന്നെ തൊഴിൽ സ്വീകരിക്കണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആ മേഖലയോടുള്ള ആദരസൂചകമായാണ് താനേ ഇങ്ങനെ ചെയ്യുന്നതെന്നും മന്‍ജിന്‍ധര്‍ പറഞ്ഞു. രണ്ടുപേരും കൂടെ ചേർന്ന് 2.5 ലക്ഷം രൂപ മുടക്കിയാണ് ചാട്ട് സ്റ്റാള്‍ തുറന്നത്. ഇവരുടെ വഴിയോര കച്ചവടത്തിന് നിരവധി ആരാധകരുമുണ്ട്. സാധാരണ ചാട്ട് വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്‌പെഷ്യൽ ചാട്ടുകളും കൂടാതെ, വ്യത്യസ്ത രുചികളിലുള്ള മൊജിറ്റോകളും ഇവിടെ ലഭിക്കും.
ഫുഡ് ബ്ലോഗറായ ഹാരി ഉപ്പാലാണ് ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനോടകം അഞ്ചരലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേർ ഇവരുടെ കട തേടി വരുന്നുണ്ട്. ഇപ്പോഴത്തെ സ്ഥലത്തിന് അടുത്തായി ഒരു കട വാങ്ങിയിട്ടുണ്ടെന്നും വൈകാതെ തന്നെ അങ്ങോട്ട് മാറുമെന്നും മന്‍ജിന്‍ധര്‍ പറഞ്ഞു.
Story Highlights: 22-Year-Old Patiala Boy Sells Chaat Wearing A Business Suit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here