Advertisement

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹാഫിസ് സെയ്ദിന് 31 വർഷം തടവ്

April 8, 2022
Google News 2 minutes Read
hafiz

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന് 31 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സെയ്ദ്.

രണ്ട് കേസുകളിലായാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. തടവ്ശിക്ഷയ്ക്ക് പുറമെ ഹാഫിസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഹാഫിസ് സെയ്ദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also : ആഗോളഭീകരന്‍ ഹാഫിസ് സെയ്ദിന്റെ വീടിനുമുന്നില്‍ ബോംബ് സ്‌ഫോടനം: രണ്ട് മരണം; 16 പേര്‍ക്ക് പരുക്ക്

2008ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സെയ്ദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ഹാഫിസിനെ ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു.

Story Highlights: Hafiz Saeed jailed for 31 years in Mumbai terror case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here