കേരളം രാജ്യത്തിന് മാതൃക; ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കും: യെച്ചൂരി

കേരളം രാജ്യത്തിന് മാതൃകയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കും. ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറിന് വിളിച്ചാൽ പോലും കോൺഗ്രസുകാർ എത്തുന്നില്ല. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ പഠിക്കണം. കോൺഗ്രസിന് മതേതര പാർട്ടി എന്ന് പറച്ചിൽ മാത്രമാണെന്നും കോൺഗ്രസ് നിലപാട് വ്യക്തമാക്കണെമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം സിപിഐഎമ്മിനെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് . കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അതിനിടെ കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
Read Also : ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി
രണ്ടായിരം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പിണറായി വിജയന്‍, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടിയെന്ന് അംഗീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.ഐ എം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പ്രധാന ചര്‍ച്ച.
Story Highlights: Kerala is a model for the country-sitaram yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here