Advertisement

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറിയ സംഭവം; ഡിവൈഎഫ്ഐയെ തള്ളി ഇപി ജയരാജൻ

June 14, 2022
Google News 2 minutes Read
EP

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദമായി അന്വേഷിക്കും. കണ്ണൂരിൽ ​ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയം സംഭവം അം​ഗീകരിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് ആക്രമിച്ചതും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങുകയാണ് എൽഡിഎഫ്. ഈ മാസം 21 മുതൽ ജില്ലകളിൽ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.

Read Also: ഡിവൈഎഫ് ഐയുടേത് ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

എൽഡിഎഫ് യോഗത്തിൽ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. താൻ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ യോഗത്തിൽ പറഞ്ഞു. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്‍റെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിവൈ എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകരാണ് കന്റോൺമെന്റ് ഓഫിസിൽ അതിക്രമിച്ച് കയറിയത്. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് പ്രവർത്തകൻ ചാടിക്കടക്കുകയായിരുന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷവുമുണ്ടായി.

Story Highlights: Incidents of violence; EP Jayarajan criticizes DYFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here