ആകാരം പോലെ ആദര്‍ശത്തിലും ഗാംഭീര്യം; വിടവാങ്ങുന്നത് ടി.ശിവദാസ മേനോൻ എന്ന രാഷ്ട്രീയ അതികായൻ
അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസമേനോന്‍. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ ശിവദാസമേനോന്‍ ഇ.കെ.നായനാര്‍ മന്ത്രിസഭകളില്‍ വൈദ്യുതി മന്ത്രിയായും ധനമന്ത്രിയുമായും മികവു കാട്ടി ( t sivadasa menon Biography ).
വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടപുസ്തകത്തിലെ ഒരു അധ്യായം കൂടി അടഞ്ഞു. ആകാരം പോലെ ആദര്‍ശത്തിലും ഗാംഭീര്യം പുലര്‍ത്തിയ ടി.ശിവദാസമേനോനും അരങ്ങൊഴിഞ്ഞു. കാലം എത്രയോ പരീക്ഷണങ്ങളില്‍പെടുത്തിയിട്ടും ശിവദാസമേനോനെന്ന ലിറ്റ്മസ് പേപ്പര്‍ കടുംചുവപ്പില്‍നിന്നു മാറിയിട്ടേയില്ല.
1932 ജൂണ്‍ 14ന് ജനിച്ച ടി.ശിവദാസമേനോന്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജീവിതത്തിലുടനീളം കെട്ടാതെ കാത്തുസൂക്ഷിച്ച നീതിബോധം ശിവദാസമേനോനെ രാഷ്ട്രീയത്തിലേക്കും കൈപ്പിടിച്ചു. അധ്യാപകര്‍ക്കുവേണ്ടി സമരം ചെയ്തായിരുന്നു രാഷ്ട്രീയം പ്രവേശം. മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1986ല്‍ അധ്യാപകവൃത്തിയില്‍നിന്ന് സ്വയം വിരമിച്ചത് സജീവ രാഷ്ട്രീയത്തില്‍ സജീവമായി.
Read Also: സിപിഐഎം നേതാവ് ടി.ശിവദാസമേനോന്‍ അന്തരിച്ചു
മൂന്നു തവണ എംഎല്‍എയായ ടി.ശിവദാസമേനോന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരെയായിരുന്നു. 1965ല്‍ പഞ്ചായത്ത് ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ് ടി.നാരായണന്‍കുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും നേര്‍ക്കുനേര്‍ പോരാടിയത്. വിജയം മരുമകനൊപ്പം നിന്നു. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. മലബാറിലെ വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കിയതും സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ കുത്തകമുതലാളിമാരില്‍നിന്നു സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുത്ത തീരുമാനവും ഭരണമികവിന്റെ ഉദാഹരണങ്ങളാണ്. കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരുടെ പട്ടികയിലും ടി.ശിവദാസമേനോന്റെ പേര് മുന്‍പില്‍ത്തന്നെ.
Story Highlights: t sivadasa menon Biography
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here