‘നിരോധിച്ചത് മോദിയുടെ പര്യായങ്ങൾ’: പരിഹസിച്ച് രാഹുൽ ഗാന്ധി

മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെ പരിഹസിച്ച് രാഹുൽ ഗാന്ധി. ‘പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു’ എന്നാണ് രാഹുലിൻ്റെ പരിഹാസം. ചർച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസിന്റെയും ടിഎംസിയുടെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ ഇനി മാസ്റ്റർസ്ട്രോക്ക് എന്ന് വിളിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പാർലമെന്റിൽ കർഷകർക്ക് പ്രക്ഷോഭകൻ എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
കോൺഗ്രസ് എംപി അഭിഷേക് സിംഗ്വിയും ടിഎംസി എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. പാർലമെന്റിൽ ‘സത്യം’ സംസാരിക്കുന്നതും അൺപാർലമെന്ററി ആകുമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സഭയിൽ പ്രതിപക്ഷ നേതാക്കൾക്ക് സർക്കാരിനെ വിമർശിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ പാർലമെന്റിന്റെ പ്രാധാന്യമെന്തായിരിക്കും എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
Story Highlights: Rahul Gandhi’s tweet on unparliamentary words in Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here