Advertisement

‘സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ആലപ്പുഴ കലക്ടർ

July 26, 2022
Google News 2 minutes Read
renuraj collector thanks facebook post

ആലപ്പുഴക്കാർക്ക് നന്ദി അറിയിച്ച് മുൻ ജില്ലാ കലക്ടർ ഡോ. രേണുരാജ് ഐഎഎസ്. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രേണുരാജ് ആളുകൾക്ക് നന്ദി അറിയിച്ചത്. ഇന്നാണ് ആലപ്പുഴയുടെ പുതിയ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ സ്ഥാനമേറ്റത്. ശ്രീറാം വെങ്കിട്ടരാമൻ്റെ ഭാര്യ ആണ് രേണുരാജ്. രേണുരാജിനെ എറണാകുളം ജില്ലാ കലക്ടറായി നിയമിച്ചു. (renuraj collector thanks facebook post)

‘ആദ്യമായി കളക്ടറായ ജില്ല എന്ന നിലയിൽ ആലപ്പുഴ എന്നും നെഞ്ചോടു ചേർന്ന് നിൽക്കും. കായലും കടലും പാടങ്ങളും ഇതിലും വളളം കളിയും ആഘോഷങ്ങളും പിന്നെ സ്നേഹസമ്പന്നരായ ഒരു പറ്റം ആൾക്കാരും എല്ലാം ഈ ജില്ലയെ മനോഹരമാക്കുന്നു. കഴിഞ്ഞ കാലയളവിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി.’- ഡോ. രേണുരാജ് കുറിച്ചു.

Read Also: ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്

കഴിഞ്ഞ ദിവസം ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. 2019 ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. വെങ്കിട്ടരാമൻ്റ നിയമനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കലക്ടറേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.

Story Highlights: renuraj collector thanks facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here