കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം ലഭിക്കാൻ സർക്കാർ ഇടപെടണമെന്ന് സിപിഐ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം വന്നിട്ടും പ്രഖ്യാപനങ്ങൾ മാത്രം. നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. വിവിധ ആവശ്യങ്ങൾക്ക് നിക്ഷേപകർക്ക് പണം ലഭിക്കാൻ സർക്കാർ ഇടപെടൽ നടത്തണം. നിക്ഷേപകർക്ക് അലയേണ്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സിപി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.
Read Also: മന്ത്രി ആർ ബിന്ദുവിൻ്റെ പരാമർശത്തിൽ ദു:ഖമുണ്ട്; ഫിലോമിനയുടെ ഭർത്താവ് ദേവസി
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് മന്ത്രി വി എൻ വാസന്റെ പ്രതികരണം.
Story Highlights: CPI On Karuvannur Bank Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here